cy520520 Publish time 2025-12-8 20:21:45

‘വന്ദേ മാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു’; പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്ന് മോദി; ലോക്സഭയിൽ ചർച്ച തുടങ്ങി

/uploads/allimg/2025/12/915669371667915343.jpg



ന്യൂഡൽഹി ∙ ദേശീയഗീതമായ ‘വന്ദേ മാതര’ത്തെക്കുറിച്ച് ലോക്സഭയിൽ ചർച്ചയ്ക്ക് തുടക്കമായി. വന്ദേ മാതരത്തിന്റെ 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചർച്ചയ്ക്കു തുടക്കമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വന്ദേ മാതരത്തിലെ ചില ഭാഗങ്ങൾ 1937ൽ ഒഴിവാക്കിയെന്നും ഇതാണു വിഭജനത്തിന്റെ വിത്തുകൾ പാകിയതെന്നും പ്രധാനമന്ത്രി നേരത്തേ ആരോപിച്ചിരുന്നു. ഈ വിമർശനം പ്രധാനമന്ത്രി തുടർന്നത് സഭയിൽ ബഹളത്തിനിടയാക്കി.

[*] Also Read പുട്ടിനും മോദിയും കെട്ടിപ്പിടിച്ചത് വെറുതെയായോ? ട്രംപിനെ പിണക്കാതെ ഇന്ത്യൻ നയതന്ത്രം: റഷ്യ തുറന്നു ലക്ഷക്കണക്കിന് തൊഴിലവസരം


മുസ്‍‍ലിം ലീഗിന്റെ സമ്മർദത്തിനു വഴങ്ങി ഗാനത്തിലെ പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുസ്‍ലിം ലീഗ് വന്ദേ മാതരത്തെ ശക്തമായി എതിർത്തിരുന്നു. 1937 ഒക്ടോബർ 15ന് മുഹമ്മദ് അലി ജിന്ന ലക്നൗവിൽ വച്ച് വന്ദേ മാതരത്തിനെതിരെ മുദ്രാവാക്യം ഉയർത്തി. അഞ്ച് ദിവസത്തിന് ശേഷം, മുഹമ്മദ് അലി ജിന്നയുടെ വികാരത്തോട് താൻ യോജിക്കുന്നു എന്ന് വ്യക്തമാക്കി നേതാജി സുഭാഷ് ചന്ദ്രബോസിന് നെഹ്‌റു കത്തെഴുതി. തുടർന്ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗം വന്ദേ മാതരം രണ്ടാക്കി വിഭജിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് വന്ദേ മാതരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു. ചരിത്രം പറയുന്നത് കോൺഗ്രസ് മുസ്‍ലിം ലീഗിന് മുന്നിൽ മുട്ടുമടക്കി എന്നാണ്. ഇത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള വഴിയായിരുന്നു. പിന്നീട് കോൺഗ്രസിന് ലീഗിനു മുന്നിൽ മുട്ടുമടക്കി ഇന്ത്യയുടെ വിഭജനത്തിനു സമ്മതിക്കേണ്ടി വന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു.

[*] Also Read ‘ഓപ്പറേഷൻ സിന്ദൂറിൽ കൂടുതൽ ചെയ്യാൻ കഴിയുമായിരുന്നു; സംയമനം പാലിച്ചു’: സൈന്യത്തെ പ്രശംസിച്ച് രാജ്നാഥ് സിങ്


‘‘ഇന്ത്യയിലെ ചില മഹദ് വ്യക്തികൾ സ്വതന്ത്ര ഇന്ത്യയെ സ്വപ്നം കണ്ടു, ഇന്നത്തെ തലമുറ അഭിവൃദ്ധിയുള്ള ഇന്ത്യയെ സ്വപ്നം കാണുന്നു. രണ്ടിനുമുള്ള പ്രചോദനം വന്ദേ മാതരമാണ്. 2047ൽ നാം വികസിത രാജ്യമാകും. വന്ദേ മാതരം നമ്മെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എത്ര ശ്രമിച്ചാലും നെഹ്റുവിന്റെ സംഭാവനകളെ കരിവാരിത്തേയ്ക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


‘‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നെഹ്റുവിനെയും കോൺഗ്രസ് പാർട്ടിയെയും പലതവണ പരാമർശിക്കാറുണ്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് നെഹ്റുവിന്റെ പേര് 14 തവണയും കോൺഗ്രസിന്റെ പേര് 50 തവണയും പറഞ്ഞു. ഭരണഘടനയുടെ 75-ാം വാർഷികത്തിന് നെഹ്റുവിന്റെ പേര് 10 തവണയും കോൺഗ്രസിന്റെ പേര് 26 തവണയും പറഞ്ഞു. ബിജെപി എത്ര ശ്രമിച്ചാലും നെഹ്റുവിന്റെ മഹത്തായ സംഭാവനകൾ ഇല്ലാതാക്കാൻ കഴിയില്ല’’–ഗൗരവ് ഗൊഗോയ് പറഞ്ഞു. English Summary:
Vande Mataram: Vande Mataram is at the center of a parliamentary discussion sparked by its 150th anniversary. The discussion focuses on historical controversies surrounding the song and its role in Indian politics, particularly concerning Nehru\“s decisions. The Prime Minister believes that Vande Mataram will inspire India to become a developed nation by 2047.
Pages: [1]
View full version: ‘വന്ദേ മാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു’; പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്ന് മോദി; ലോക്സഭയിൽ ചർച്ച തുടങ്ങി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com