നിർത്തിയിട്ട തടിലോറിയിൽ കാറിടിച്ചു; മെഡിക്കൽ വിദ്യാർഥിനിക്കു ദാരുണാന്ത്യം, 2 പേർക്ക് ഗുരുതര പരുക്ക്
/uploads/allimg/2025/12/8672787784428762956.jpgചെന്നൈ ∙ തിരുപ്പോരൂരിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടിലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്കു ദാരുണാന്ത്യം. രണ്ട് മലയാളി വിദ്യാർഥികൾക്കു ഗുരുതര പരുക്കേറ്റു. നാലാം വർഷ വിദ്യാർഥിനിയും വെല്ലൂർ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ (21)യാണു മരിച്ചത്.
[*] Also Read എംസി റോഡിലെ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി അടർന്നുവീണു; സ്കൂട്ടർ യാത്രികന്റെ കൈ അറ്റുതൂങ്ങി
മലയാളികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവരെ ഗുരുതര പരുക്കുകളോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 വിദ്യാർഥികൾ 2 കാറുകളിൽ മഹാബലിപുരത്ത് പോയി തിരിച്ചുവരുന്നതിനിടെ പുലർച്ചെ മൂന്നിനാണ് അപകടം. മിസ്ബ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ക്രോംപേട്ട് ബാലാജി മെഡിക്കൽ കോളജ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണമായി തകർന്നു. ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. English Summary:
Car Accident in Chennai: A female medical student from Vellore, Misba Fathima, was tragically killed and two other Malayali students were seriously injured after their car crashed into a parked timber lorry in Thiruporur, near Chennai.
Pages:
[1]