ഇൻഡിഗോ പ്രതിസന്ധി: ഡിജിസിഎയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, നടപടി കരാർ ജീവനക്കാർക്കെതിരെ
/uploads/allimg/2025/12/6935268537308041409.jpgന്യൂഡല്‍ഹി∙ ഇന്‍ഡിഗോ പ്രതിസന്ധിക്കു പിന്നാലെ ഡിജിസിഎയിലെ (വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍) 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഡിജിസിഎയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍ഡിഗോയുടെ ചുമതലയുണ്ടായിരുന്ന 4 ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്.
[*] Also Read ഇൻഡിഗോ വ്യോമപ്രതിസന്ധി: യാത്രക്കാർക്ക് 10,000 രൂപയുടെ ട്രാവൽ വൗച്ചർ, ഒരു വർഷം സമയപരിധി
ഡപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്ലൈറ്റ്ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്റിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ആദ്യമായാണ് ഇന്‍ഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥറ്റക്കെതിരെ നടപടിയുണ്ടാകുന്നത്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി കെ.റാം മോഹന്‍ നായിഡു പറഞ്ഞിരുന്നു.
[*] Also Read നേരിയ ആശ്വാസം, സംസ്ഥാനത്ത് സർവീസുകളെ ബാധിച്ചില്ല; പ്രതിസന്ധിഘട്ടം മറികടന്ന് ഇൻഡിഗോ ?
English Summary:
IndiGo Crisis: DGCA dismisses officials, sacking four senior Flight Operations Inspectors who were on contract and in charge of overseeing IndiGo. This decision is the first action taken against officials in the IndiGo crisis.
Pages:
[1]