തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത; എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
/uploads/allimg/2025/12/3824771022923038471.jpgകൊല്ലം∙ ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലെ പ്രതി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായിരുന്ന എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ജാമ്യം നൽകി പുറത്തിറങ്ങിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കുവാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.
[*] Also Read ‘എസ്‌ഐടി സംഘത്തെ നിയന്ത്രിക്കാന്‍ ശ്രമം, സിപിഎം-ബിജെപി കൂട്ടുക്കച്ചവടം’: ശബരിമല സ്വർണക്കൊള്ള ലോക്സഭയിൽ
ശബരിമലയിലെ സ്വർണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേർത്തിരുന്നത്. പിന്നീട് 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലും പ്രതി ചേർത്തിരുന്നു. English Summary:
Padmakumar\“s Bail Plea Rejected in Sabarimala Gold Theft Case: Sabarimala gold theft case accused A. Padmakumar\“s bail plea has been rejected by the Kollam Vigilance Court. The court considered the prosecution\“s argument that he might tamper with evidence or influence witnesses if released on bail.
Pages:
[1]