cy520520 Publish time 2025-12-13 01:21:38

‘വിഡിയോയിൽ ഉള്ളവർ ആരോക്കെ? ആ സമയത്ത് അവർ എന്തിന് അവിടെ വന്നു?’; ചോദ്യങ്ങളുമായി ചിത്രപ്രിയയുടെ കുടുംബം

/uploads/allimg/2025/12/3930774163168993881.jpg



മലയാറ്റൂര്‍∙ ബിരുദ വിദ്യാർഥിനി മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയ (19) മരിച്ചത് രാത്രി എട്ടു മണിയോടെയാകാമെന്ന് ബന്ധു ശരത്‌ലാൽ. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പുറത്തുവിട്ട വിഡിയോയിൽ ചിത്രപ്രിയ ഇല്ല. ആ വിഡിയോയിലുള്ളവർ ആരാണെന്നും ആ സമയത്ത് എന്തിനാണ് വന്നതെന്നും കണ്ടെത്തണം. പൊലീസിന്റെ തെറ്റായ നിരീക്ഷണം കാരണം 3 ദിവസം പഴക്കമുള്ള മൃതശരീരമാണ് കുടുംബത്തിനു ലഭിച്ചതെന്നും വിഡിയോ സന്ദേശത്തിൽ ശരത്‌ലാൽ പറഞ്ഞു.

[*] Also Read രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വിഡിയോ, പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ല: പൊലീസിനെതിരെ ബന്ധുക്കൾ


ചിത്രപ്രിയയുടെ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ ( 21) കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് അലൻ പൊലീസിനു നൽകിയ മൊഴി. ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതാണ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത്. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു ശരത് ലാൽ വിഡിയോയിൽ പറയുന്നു. ഇതിനു താഴെ കമന്റായി വിഡിയോയിലുള്ളത് താനും ഭർത്താവും സുഹൃത്തുക്കളുമാണെന്ന് ഒരു യുവതി കമന്റിട്ടിട്ടുണ്ട്. വിഡിയോ സംബന്ധിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

[*] Also Read പെട്ടെന്നുള്ള പ്രകോപനമല്ല; കൊല്ലുമെന്ന് മുൻപ് സന്ദേശങ്ങൾ അയച്ചു, അലൻ കൃത്യം നടത്തിയത് കരുതിക്കൂട്ടി?


∙ ശരത്‌ലാൽ വിഡിയോയിൽ പറയുന്നത്:

‘‘ കുട്ടി മരിക്കുന്ന ദിവസം ഞങ്ങൾ അവളുടെ വീട്ടിലുണ്ട്. തിരച്ചിൽ നടത്തിയതും പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയതും ഞങ്ങളാണ്. ചടങ്ങുകൾ ഇന്നലെ വൈകിട്ടാണ് കഴിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ‌ കുടുംബത്തെപ്പറ്റി മോശമായ കമന്റുകളാണ് വരുന്നത്. കുടുംബം ഷോക്കിൽനിന്ന് കരകയറിയിട്ടില്ല. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ പല കാര്യങ്ങളിലും കളവ് ഉണ്ടായിട്ടുണ്ട്. പള്ളിയുടെ മുന്നിൽ ബൈക്കിലുള്ള ദൃശ്യത്തിൽ ചിത്രപ്രിയ അല്ല ഉള്ളത്. അത് വേറെ ഏതോ ആൾക്കാരാണ്. ആ വിഡിയോയിലുള്ളവർ ആരാണെന്നും ആ സമയത്ത് എന്തിനാണ് വന്നതെന്നും കണ്ടെത്തണം’’.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


‘‘ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ല. പൊലീസുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് മനസ്സിലായത് ഏഴര എട്ടു മണി സമയത്താണ് കുട്ടി മരിച്ചതെന്നാണ്. ഞങ്ങളെല്ലാം അയ്യപ്പൻ വിളക്ക് കാണുകയായിരുന്നു. അവളും അവിടെയുണ്ടെന്ന ചിന്തയിൽ നിൽക്കുകയായിരുന്നു. പക്ഷേ, കണ്ടില്ല. അതിന്റെ ഭാഗമായാണ് അന്നുതന്നെ പൊലീസിൽ പരാതി നൽകിയത്. പല സ്ഥലത്തും അന്വേഷിച്ചു. പൊലീസിനു ലഭിച്ച വിവരം അനുസരിച്ച് മലയാറ്റൂരിലെ പെട്രോൾ പമ്പിനു പുറകിലുള്ള സ്ഥലത്താണ് കുട്ടിയുടെ മൊബൈൽ ലൊക്കേഷൻ അവസാനമായി കണ്ടത്. ആ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല’’.

‘‘ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, കുട്ടിയെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നു പറഞ്ഞു. കുട്ടി ഒളിച്ചോടി പോയെന്നാണ് ഞങ്ങൾ കരുതിയത്. പൊലീസിന്റെ തെറ്റായ നിരീക്ഷണം കാരണം ഞങ്ങൾക്ക് 3 ദിവസം പഴക്കമുള്ള മൃതശരീരമാണ് ലഭിച്ചത്. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോകളും കമന്റുകളും തെറ്റാണ്. സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയില്ല. അത് ഉറപ്പാണ്. രാത്രി ഒന്നരയ്ക്കും പുലർച്ചെയുമുള്ള വിഡിയോ ആണ്. അതിലൊന്നും ഈ കുട്ടി ഉണ്ടായിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാത്ത സാഹചര്യത്തിൽ മോശം കമന്റുകൾ ചെയ്യരുത്’’–വിഡിയോയിൽ ശരത്‌ലാൽ പറയുന്നു. English Summary:
Chithrapriya death case investigation is ongoing, and a relative claims the police CCTV footage is inaccurate. The family is requesting respect and accurate information while the investigation continues, asking people not to post any bad comments.
Pages: [1]
View full version: ‘വിഡിയോയിൽ ഉള്ളവർ ആരോക്കെ? ആ സമയത്ത് അവർ എന്തിന് അവിടെ വന്നു?’; ചോദ്യങ്ങളുമായി ചിത്രപ്രിയയുടെ കുടുംബം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com