‘കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ വോട്ടിന് വേണ്ടി കാഴ്ചവയ്ക്കരുത്’; സ്ത്രീവിരുദ്ധ പ്രസംഗവുമായി എൽഡിഎഫ് സ്ഥാനാർഥി
/uploads/allimg/2025/12/2580500968387892828.jpgമലപ്പുറം∙ സ്ത്രീവിരുദ്ധ പ്രസംഗവുമായി മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.വി.മജീദ്. വിജയാഹ്ലാദത്തിനു പിന്നാലെയാണ് വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിച്ചുള്ള പ്രസംഗം. വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കായി വനിതാ ലീഗ് പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങിയതാണ് മജീദിനെ പ്രകോപിപ്പിച്ചത്.
[*] Also Read ‘പോറ്റിയെ കേറ്റിയേ’ പാട്ടിന് രണ്ടാം ഭാഗം വരുന്നു; വൈറലായ ആ പാട്ട് ഒരുക്കിയവർ ഇവിടെയുണ്ട്
‘‘വനിതാ ലീഗിനെ പറയാൻ പാടില്ലത്രെ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ വനിതാലീഗിനെ മാത്രമല്ല പാണക്കാട്ടെ തങ്ങൾമാരെ വരെ പറയും. വനിതാ ലീഗിനെ വരെ നിങ്ങള്‍ ഇറക്കി. വനിതാ ലീഗ് എല്ലാം എവിടെ പോയി. വനിതാ ലീഗിന്റെ ഒരു വ്യക്തി ഇന്നലെ ഒരു വിഡിയോ ഇറക്കിയിരിക്കുന്നു. വനിതാ ലീഗിനെ പറയാന്‍ പാടില്ലത്രേ. ജമീല താത്തയും കൂട്ടരും വനിതാ ലീഗിനെ പറയാന്‍ പാടില്ലെന്ന് പറഞ്ഞു. അതൊക്കെ കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉണ്ടെങ്കില്‍ മാത്രം ഈ പരിപാടിക്ക് ഇറങ്ങിയാല്‍ മതി. അല്ലെങ്കില്‍ വീട്ടമ്മയായിട്ട് വീട്ടില്‍ ഇരിക്കാന്‍ സാധിക്കണം. ഇതാണ് വേണ്ടത്’’ –കെ.വി.മജീദ് പ്രസംഗത്തിൽ പറയുന്നു.
[*] Also Read കണ്ണൂരിലും കാലിടറുന്നോ? പാർട്ടി ഗ്രാമങ്ങളിലെ ആധിപത്യവും അടിത്തറയും നഷ്ടമാകുന്നു; സിപിഎമ്മിന് ആഘാതം
‘‘സയ്യിദ് മജീദിനെയും പ്രവര്‍ത്തകരെയും തോല്‍പ്പിക്കാന്‍ വേണ്ടിവന്നാല്‍ ഇതല്ല, ഇതിന് അപ്പുറത്തേതും ഞങ്ങള്‍ വിളിച്ചുപറയും. കേസ് കൊടുത്താല്‍ ഞങ്ങള്‍ക്കറിയാം എങ്ങനെ നേരിടണമെന്ന്. ഞങ്ങളൊക്കെ കല്യാണം കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കും അറിയാം. നിങ്ങള്‍ 20 പേരെ ഇറക്കിയിട്ടുണ്ടെങ്കില്‍ 200 പേരെ ഇറക്കാന്‍ ഞങ്ങളുടെ വീട്ടിലും ഞങ്ങളെല്ലാം കല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്‍കുട്ടികളുണ്ട്. കല്യാണം കഴിക്കുമ്പോള്‍ തറവാട് നോക്കുന്നത് എന്തിനാണെന്ന് അറിയാമോ. ഇത്തരം കാര്യങ്ങള്‍ക്കാണ് തറവാട് നോക്കുന്നത്. അന്യ ആണുങ്ങളുടെ മുന്നില്‍പോയി ഒരു വോട്ടിന് വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ കാഴ്ചവെക്കാനുള്ളതല്ല എന്ന് ഓര്‍മപ്പെടുത്തുകയാണ്. ഞങ്ങളൊക്കെ മക്കളെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭര്‍ത്താക്കന്മാരുടെകൂടെ അന്തിയുറങ്ങാനുമാണ്’’ – മജീദ് പ്രസംഗത്തിൽ പറയുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Controversial Speech : K.V. Majeed, LDF Candidate from Malappuram in Local Body Election sparks outrage with a misogynistic victory speech. The speech, which targeted the rival Vanitha League and women in general, suggested that women should stay at home rather than participate in politics.
Pages:
[1]