ഇന്ത്യാവിരുദ്ധ ശക്തികൾക്ക് അഭയം നൽകുമെന്ന് ഹസ്നത് അബ്ദുല്ല; നിശബ്ദമായിരിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ
/uploads/allimg/2025/12/6731405537514388755.jpgന്യൂഡൽഹി ∙ ഇന്ത്യാവിരുദ്ധ ശക്തികൾക്ക് ബംഗ്ലദേശ് അഭയം നൽകുമെന്ന് ബംഗ്ലദേശ് നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് ഹസ്നത് അബ്ദുല്ല. ‘സപ്തസഹോദരിമാർ’ എന്നറിയപ്പെടുന്ന 7 ഇന്ത്യൻ സംസ്ഥാനങ്ങളെ മുറിച്ചുമാറ്റുമെന്നുംഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയെ ഒറ്റപ്പെടുത്തുമെന്നും ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെ ഹസ്നത് അബ്ദുല്ല പറഞ്ഞു. ഹസ്നത്തിന്റെ പ്രസ്താവന അപക്വവും അപകടകരവുമാണെന്നും ഇന്ത്യ നിശബ്ദമായിരിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
[*] Also Read സിഡ്നി വെടിവയ്പ്പിലെ ആക്രമി ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയിലേക്ക് പോയത് വിദ്യാർഥി വീസയിൽ
‘‘ബംഗ്ലദേശിന്റെ പരമാധികാരം, വോട്ടിങ് അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവയെ ബഹുമാനിക്കാത്ത ശക്തികൾക്ക് നിങ്ങൾ അഭയം നൽകിയാൽ, ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഞാൻ ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുന്നു. ബംഗ്ലദേശിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വിശാലമായ പ്രാദേശിക പ്രത്യാഘാതങ്ങളുണ്ടാകും. ബംഗ്ലദേശ് അസ്ഥിരീകരിക്കപ്പെട്ടാൽ പ്രതിരോധത്തിന്റെ തീ അതിർത്തികൾക്കപ്പുറം പടരും. സ്വാതന്ത്ര്യം ലഭിച്ച് 54 വർഷങ്ങൾക്ക് ശേഷവും രാജ്യത്തിന്മേൽ നിയന്ത്രണം ചെലുത്താൻ ശ്രമിക്കുന്ന കഴുകൻ ശ്രമങ്ങളെ ബംഗ്ലദേശ് ഇപ്പോഴും നേരിടുകയാണ്’’ – ഹസ്നത് അബ്ദുല്ല പറഞ്ഞു.
[*] Also Read ബിഹാറിനൊരു ഭാവി മുഖ്യമന്ത്രി? മൂന്നാം തലമുറ അമരത്തേക്ക്; നിതിൻ നബീൻ പ്രവർത്തകരുടെ പ്രതിനിധിയെന്ന് ബിജെപി; പിന്നിൽ നഡ്ഡ!
അരുണാചൽ പ്രദേശ്, അസം, മണിപ്പുർ, മേഘാലയ, മിസോറം, നാഗലാൻഡ്, ത്രിപുര എന്നിവ ഉൾപ്പെടുന്ന സംസ്ഥാനങ്ങളാണ് സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ.
Bangladesh provokes India yet again by issuing threatening statement against sovereignty of India. “Seven Sisters\“ will be separated from India”: National Citizen Party (NCP) leader Hasnat Abdullah says. He is known for radical statements, attack on media and LGBTQ+ activists. pic.twitter.com/1vvOGuWROi— Aditya Raj Kaul (@AdityaRajKaul) December 15, 2025
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
(Disclaimer: വാർത്തയുടെ കൂടെയുള്ള ഹസ്നത് അബ്ദുല്ലയുടെ ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AdityaRajKaul എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Bangladesh Leader\“s Controversial Statement on India: Bangladesh National Citizen Party leader Hasnat Abdulla\“s controversial statement threatens India\“s territorial integrity and Northeast region, sparking strong reactions and raising concerns about regional stability.
Pages:
[1]