deltin33 Publish time 2025-12-29 05:54:54

ആരവല്ലി മലനിര: കേസ് ഇന്ന്‌ കോടതിയിൽ

/uploads/allimg/2025/12/2807022157703448429.jpg



ന്യൂഡൽഹി ∙ ആരവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച തർക്കത്തിനിടെ ഇന്ന് സുപ്രീം കോടതി വിഷയം സ്വമേധയാ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചായിരിക്കും വാദം കേൾക്കുക. നവംബർ 20ന് ആണ് കുന്നുകൾ സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം നൽകിയ നിർവചനം സുപ്രീംകോടതി അംഗീകരിച്ചത്. എന്നാൽ 100 മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളിൽ ഖനനം വ്യാപകമാകാൻ ഈ നിർവചനം വഴിയൊരുക്കുമെന്നു വിമർശനമുയർന്നിരുന്നു.

[*] Also Read രാജ്യത്തിന്റെ കാവലാൾ; ആരവല്ലി മലനിരകൾ തകർത്താൽ എന്ത് സംഭവിക്കും?


ആരവല്ലി മലനിരകളുടെ ഭാഗമായ സംസ്ഥാനങ്ങളിൽ കടുത്ത പ്രതിഷേധങ്ങൾ നടന്നു. പുതിയ ഖനന ലൈസൻസുകൾ നൽകുന്നതിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിരോധനം ഏർപ്പെടുത്തി. നിലവിലുള്ള ഖനനം കർശനമായി നിയന്ത്രിക്കാനും നിർദേശിച്ചിട്ടുണ്ട്. ആരവല്ലി കുന്നുകൾ ഇല്ലാതാകാൻ നിർവചനം കാരണമാകുമെന്നെ ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന് കത്തെഴുതി.

[*] Also Read ആരവല്ലിക്ക് ആശ്വാസം! പുതിയ ഖനനാനുമതി വിലക്കി കേന്ദ്രം, നിർദേശം നൽകിയത് 4 സംസ്ഥാനങ്ങൾക്ക്
English Summary:
Aravalli Range: Aravali Hills are at the center of a Supreme Court debate regarding their definition and mining activities. Concerns over environmental impact and potential damage to the hills have led to protests and government intervention, including a ban on new mining licenses.
Pages: [1]
View full version: ആരവല്ലി മലനിര: കേസ് ഇന്ന്‌ കോടതിയിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com