നെല്ല് സംഭരണം: അരി നൽകാതെ ക്രമക്കേട് നടത്തിയ 2 മില്ലുടമകൾ വീണ്ടും; വ്യവസ്ഥ ലംഘിച്ച് കരാർ
/uploads/allimg/2025/11/6855255998024900720.jpgതിരുവനന്തപുരം ∙ കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ല് സംസ്കരിച്ച് അരിയായി നൽകുന്നതിൽ 37 കോടിയിൽപരം രൂപയുടെ ക്രമക്കേടും വീഴ്ചയും വരുത്തിയ 2 മില്ലുടമകളുമായി വ്യവസ്ഥ ലംഘിച്ച് സപ്ലൈകോ ഇത്തവണയും കരാർ ഒപ്പിട്ടു. ആകെ 1.33 കോടി കിലോഗ്രാം (13,342.4 ടൺ) നെല്ല് സംസ്കരിച്ചു നൽകാൻ ബാക്കിയുള്ള പെരുമ്പാവൂരിലെയും കോട്ടയത്തെയും മില്ലുകളുമായാണു കരാർ.
[*] Also Read അനുവദിച്ച ഡിഎ 2023ലേത് എന്ന് മന്ത്രിസഭാക്കുറിപ്പ്; പ്രാബല്യത്തീയതി ഉൾപ്പെടുത്താത്തത് കുടിശിക ചോദിക്കാതിരിക്കാൻ
കോട്ടയത്തെ മിൽ കഴിഞ്ഞ സീസണിൽ 29,225.16 ടൺ, പെരുമ്പാവൂരിലേത് 28,771.23 ടൺ വീതം നെല്ല് കർഷകരിൽ നിന്നു സംഭരിച്ചു. എന്നാൽ, 2 മില്ലുകളും യഥാക്രമം 5231.61 ടൺ, 8110.79 ടൺ നെല്ല് വീതം സംസ്കരിച്ചു നൽകിയില്ലെന്നു സപ്ലൈകോ രേഖകളിലുണ്ട്. കിലോഗ്രാമിന് 28.20 രൂപയായിരുന്നു കഴിഞ്ഞ സീസണിൽ താങ്ങുവില. ഇതുവച്ചു കണക്കാക്കിയാൽ 37 കോടി രൂപ മൂല്യംവരുന്ന നെല്ല് മില്ലുകൾ സംസ്കരിച്ചു നൽകിയിട്ടില്ല. ഈ സീസണിൽ സംഭരണവില കിലോഗ്രാമിന് 30 രൂപയായി കൂട്ടിയിട്ടുണ്ട്.
ഒരു വർഷത്തെ ആദ്യ വിളവെടുപ്പിൽ മില്ലുടമ സംഭരിച്ച നെല്ലു മുഴുവൻ സംസ്കരിച്ച് അരിയായി നൽകിയാൽ മാത്രമേ രണ്ടാംവിളവെടുപ്പിൽ ഈ മില്ലിന് നെല്ലു സംഭരണത്തിന് അനുവാദം നൽകാവൂ എന്നു വ്യവസ്ഥയുണ്ട്. ഇങ്ങനെ നെല്ല് മുഴുവൻ അരിയായി നൽകിയെന്ന സാക്ഷ്യപത്രം മില്ലുടമയും നൽകണം. സംസ്കരണത്തിൽ വീഴ്ച വരുത്തിയാൽ പിഴഈടാക്കണമെന്നും വ്യവസ്ഥയുണ്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
ഇരുഭാഗത്തും കരാർലംഘനം നടന്നിട്ടും സർക്കാരും സപ്ലൈകോയും കണ്ണടച്ചത് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നെല്ലുസംഭരണം തുടങ്ങാൻ തിടുക്കപ്പെട്ടാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സന്നിഹിതരായ യോഗത്തിൽ മില്ലുടമകളുടെ സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും ആരും നെല്ലുസംഭരണത്തിനു തയാറായില്ല. തുടർന്ന് മില്ലുടമകളുമായി ഭക്ഷ്യപൊതുവിതരണ വകുപ്പും സപ്ലൈകോയും ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തിയ ചർച്ചയിൽ 4 പേർ കരാർ ഒപ്പിട്ടു.English Summary:
Kerala Paddy Procurement: Supplyco Ignores ₹37 Crore Default, Signs New Deals with Mill Owners
Pages:
[1]