cy520520 Publish time 2026-2-12 11:26:34

ദേശീയ പുരസ്കാരങ്ങൾ അട്ടിമറിച്ചെന്ന് ബാലചന്ദ്ര മേനോൻ; ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ വിഡിയോ പുറത്തുവിട്ടു

/uploads/allimg/2025/11/6948696941585773818.jpg



തിരുവനന്തപുരം ∙ ‘സമാന്തരങ്ങൾ’ എന്ന സിനിമയ്ക്കു തീരുമാനിച്ച മികച്ച ചിത്രത്തിനും സംവിധായകനും നടനുമുള്ള ദേശീയ പുരസ്കാരങ്ങൾ ജൂറിയിലെ മലയാളി അംഗം അടക്കമുള്ളവർ ചേർന്ന് അവസാന നിമിഷം അട്ടിമറിച്ചെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ആരോപിച്ചു. ഇക്കാര്യം അന്നത്തെ ജൂറിയിലുണ്ടായിരുന്ന ദേവേന്ദ്ര ഖണ്ഡേൽവാൾ വെളിപ്പെടുത്തുന്ന വിഡിയോ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ഏകദേശം 3 പതിറ്റാണ്ടു മുൻപത്തെ സംഭവം സംബന്ധിച്ച് ബാലചന്ദ്ര മേനോന്റെ ആരോപണം. എന്നാൽ, ഇടപെട്ടവരുടെ പേര് അദ്ദേഹം പറഞ്ഞില്ല. സിനിമാജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള മാധ്യമസംവാദത്തിലായിരുന്നു ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തൽ.

[*] Also Read ആ ‘കറുത്ത രാത്രി’ ഏതു നിമിഷവും സംഭവിക്കാം; അടിയന്തരാവസ്ഥ ആവർത്തിച്ചേക്കാമെന്ന് ആനന്ദ്


‘പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ എന്നെ വന്നു പരിചയപ്പെട്ട ഖണ്ഡേൽവാൾ കുറ്റബോധത്തോടെ ഒരു ഭാരം ഇറക്കിവയ്ക്കാനുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ബി.സരോജ ദേവി അധ്യക്ഷയായ ജൂറിയാണു പുരസ്കാരനിർണയം നടത്തിയത്. ഭാര്യ നിർമിച്ച ‘സമാന്തരങ്ങൾ’ക്കു മികച്ച സിനിമയ്ക്കും എനിക്കു മികച്ച സംവിധായകനും നടനുമുള്ള അവാർഡുകൾ നൽകാനായിരുന്നു ജൂറി തീരുമാനം. നടനുള്ള പുരസ്കാരം എനിക്കു മാത്രമായിരുന്നു. എന്നാൽ, തീരുമാനം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോൾ 3 പ്രധാന അവാർഡുകളും ഒരു സിനിമയ്ക്കു നൽകുന്നതിനെ എതിർത്തുകൊണ്ട് ഏതാനുംപേർ അട്ടിമറിച്ചെന്നു ഖണ്ഡേൽവാൾ പറഞ്ഞു. ആ അട്ടിമറിയിൽ മലയാളി ജൂറി അംഗവും ഉണ്ടായിരുന്നുവെന്നതു ഞെട്ടിച്ചെന്നും ഖണ്ഡേൽവാൾ വ്യക്തമാക്കി. പിന്നീടാണ് അക്കാര്യം അദ്ദേഹം ക്യാമറയ്ക്കു മുന്നിൽ പറഞ്ഞത്. പക്ഷേ, ഞാനത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല’– ബാലചന്ദ്ര മേനോൻ പറഞ്ഞു.

1997ലാണ് ‘സമാന്തരങ്ങൾ’ ദേശീയ പുരസ്കാരപ്പട്ടികയിൽ ഇടംനേടിയത്. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്കാരമാണു ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരം ബാലചന്ദ്ര മേനോനും സുരേഷ് ഗോപിയും (കളിയാട്ടം) പങ്കിട്ടു. കളിയാട്ടത്തിലൂടെ ജയരാജിനാണു സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. കന്നഡയിലെ ‘തായി സാഹെബ’ മികച്ച ചിത്രമായി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


∙ ‘വലിയ അംഗീകാരം തേടിയെത്തിയ ഘട്ടത്തിലും എനിക്കു വലിയ സന്തോഷം തോന്നിയിട്ടില്ല. സിനിമാജീവിതത്തിൽ ഒട്ടേറെപ്പേർ ദ്രോഹിച്ചിട്ടുണ്ട്; ഇപ്പോഴും ദ്രോഹിക്കുന്നുമുണ്ട്. പക്ഷേ, ജനം ആഗ്രഹിക്കുന്നതിനാൽ ഞാൻ ഇനിയും സിനിമ ചെയ്യും.’ –

ബാലചന്ദ്ര മേനോൻ English Summary:
Balachandra Menon: Balachandra Menon alleges National Awards were sabotaged; releases video of jury member\“s revelation
Pages: [1]
View full version: ദേശീയ പുരസ്കാരങ്ങൾ അട്ടിമറിച്ചെന്ന് ബാലചന്ദ്ര മേനോൻ; ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ വിഡിയോ പുറത്തുവിട്ടു