25,000 കോടി ഡോളർ, ഏകദേശം 22 ലക്ഷം കോടി രൂപ, മൂല്യമുള്ളതാണ് ഇന്ത്യയുടെ ഐടി, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിങ് (ബിപിഒ) മേഖല. രാജ്യാന്തരതലത്തിൽ അറുപതു ലക്ഷത്തോളം പേർക്കു തൊഴിൽ നൽകുന്ന വ്യവസായം. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെയാണ് ആ തൊഴിൽമേഖല ഇപ്പോൾ അഭിമുഖീകരിക്കുന്നത്– എച്ച് –1ബി വീസ ഫീസ് വർധന. വീസ ഫീസ് ഒരു ലക്ഷം ഡോളറായി (തൊണ്ണൂറു ലക്ഷത്തോളം രൂപ) ഉയർത്തിയതും ഓഫ്‌ഷോർ ജോലികൾക്കുമേൽ (ജീവനക്കാർ മറ്റൊരു രാജ്യത്തിരുന്നു ജോലി ചെയ്യുന്നത്) നിർദേശിക്കപ്പെട്ടിരിക്കുന്ന 25% ഔട്ട്‌സോഴ്‌സിങ് നികുതിയുമെന്ന ഇരട്ട പ്രഹരമാണ് ഇപ്പോൾ ഇന്ത്യൻ ബിപിഒ വ്യവസായത്തിനു മേൽ പതിച്ചിരിക്കുന്നത്. ഔട്ട്‌സോഴ്സിങ് നികുതി നിർദേശം കുറച്ചുദിവസം മുൻപ് വന്നതാണെങ്കിൽക്കൂടിയും, എച്ച്–1ബി വീസ ഫീസ് വർധിപ്പിച്ചതോടെ, ഇന്ത്യയുടെ ചെലവുകുറഞ്ഞ ഔട്ട്‌സോഴ്‌സിങ് ബിസിനസിന്റെ അടിത്തറതന്നെ ഇളക്കി English Summary:
H-1B Visa Hikes and Outsourcing Tax: India\“s IT-BPO Sector Faces Its Toughest Challenge in American Policies |