ലൊസാഞ്ചലസ് ∙ സർക്കാർ ചികിത്സാകാര്യം നോക്കുമ്പോൾ യുഎസിലെ മോട്ടർ വാഹന വകുപ്പിന്റെ അവസ്ഥ വരും, കഷ്ടം! പറയുന്നത് ശതകോടീശ്വരൻ ഇലോൺ മസ്ക്. കാനഡയിലെ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മലയാളിയായ കനേഡിയൻ പൗരൻ പ്രശാന്ത് ശ്രീകുമാർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട വാർത്തയോടായിരുന്നു മസ്കിന്റെ പ്രതികരണം.
- Also Read തദ്ദേശഭരണം: മാറിച്ചിന്തിച്ച് മുന്നണികൾ; സംവരണസീറ്റിൽ ജയിച്ചവർ ജനറൽ വിഭാഗം അധ്യക്ഷ സ്ഥാനങ്ങളിലേക്ക്
കാനഡയിലെ ആരോഗ്യ സംരക്ഷണ മേഖലയെ യുഎസിലെ മോട്ടർവാഹന വകുപ്പിനോടാണ് താരതമ്യം ചെയ്തതിന് കാരണമുണ്ട്. തീരെ കാര്യപ്രാപ്തിയില്ലാത്തതെന്നു പറഞ്ഞ് മോട്ടർ വാഹന വകുപ്പിനെ മസ്ക് നിരന്തരം വിമർശിക്കാറുള്ളതാണ്. എഡ്മന്റണിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ നെഞ്ചുവേദനയ്ക്കു ഡോക്ടറെ കാണാനായി 8 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്ന പ്രശാന്ത് (44) നില ഗുരുതരമായി ഹൃദയാഘാതം വന്നു മരിച്ചത് കഴിഞ്ഞ 22നാണ്. പ്രശാന്തിന് വേഗം ചികിത്സ നൽകണമെന്ന് ഭാര്യ നീഹാരിക ആവശ്യപ്പെട്ടപ്പോൾ, അവർ മര്യാദയില്ലാതെ പ്രാകൃതമായി പെരുമാറുന്നു എന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ ആരോപണം. English Summary:
Canadian Malayali\“s Death Without Treatment: Criticized by Musk |
|