ബിഹാറിന്റെ മുഖ്യമന്ത്രിപദവി ജഗ്‌നാഥ് മിശ്ര രാജിവച്ചൊഴിഞ്ഞിട്ട് വർഷം 35 കഴിഞ്ഞു. 1990 മാർച്ച് 10ന് മിശ്ര അധികാരം വിട്ട ശേഷം നാളിതുവരെ ഒറ്റ കോൺഗ്രസ് നേതാവുപോലും ബിഹാറിന്റെ മുഖ്യമന്ത്രിയായിട്ടില്ല. 1946 ഏപ്രിൽ 2 മുതൽ 1961 ജനുവരി 31 വരെ 15 വർഷക്കാലം തുടർച്ചയായി എസ്.കെ.സിൻഹ എന്ന ശ്രീകൃഷ്ണ സിൻഹയായിരുന്നു മുഖ്യമന്ത്രി. 300 വർഷം മുൻപ് ജീവിച്ചിരുന്ന ബാബാ രൺവീർ എന്ന അദ്‌ഭുത സേനാനായകന്റെ പിൻതുടർച്ചക്കാരാണു തങ്ങളെന്നു വിശ്വസിക്കുന്ന ഭൂമിഹാർ വിഭാഗത്തിൽപെട്ടയാളായിരുന്നു സിൻഹ. പിൻതുടർച്ചക്കാരായത് ദീപ് നാരായൺസിങ്, ബിനോദാനന്ദ് ഝാ, കെ.ബി.സഹായി എന്നിവരാണ്. ഇവരും മുന്നാക്ക ജാതിയിൽപെട്ടവർ. 1967 മാർച്ച് 5 വരെ നീണ്ട കോൺഗ്രസ് ഭരണത്തിന് ആദ്യമായി തടവീണത് ജനതാ ക്രാന്തി ദളിൽ നിന്നുള്ള മഹാമയ് പ്രസാദ് സിൻഹ അധികാരത്തിലെത്തിയതോടെയാണ്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളായ സതീശ് പ്രസാദ് സിങ്, പിന്നാക്കക്കാരനായ ആദ്യ മുഖ്യമന്ത്രി ബി.പി.മണ്ഡൽ എന്നിവരിലൂടെ കോൺഗ്രസ് ഇതര ഭരണം ബിഹാറിൽ തുടർന്നെങ്കിലും ഫോല പസ്വാൻ ശാസ്ത്രിയിലൂടെ 1968 മാർച്ച് 22ന് ഭരണം കോൺഗ്രസിന്റെ കയ്യിൽ തിരിച്ചെത്തി. തുടർന്നങ്ങോട്ട് English Summary:
This Article Explains The Reasons Behind The Diminishing Influence Of The Indian National Congress In Bihar Since 1990, Primarily Attributed To The Rise Of Regional Forces Like Lalu Prasad Yadav\“s Janata Dal And Subsequent RJD. It Examines Pivotal Moments Like The Mandal Commission, Rath Yatra, And The Formation Of The M-Y Alliance, Alongside Identifying Kanhaiya Kumar As The Party\“s Current Hope. |
|