തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം കേന്ദ്രീകരിച്ചാണ് നടപടി. പോറ്റിയുമായി അടൂര്‍ പ്രകാശിന് അടുപ്പമുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. എന്നാല്‍ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അറിയിപ്പും കിട്ടിയിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
- Also Read ശബരിമല സ്വർണക്കൊള്ള: ചോദ്യങ്ങൾ കടകംപള്ളിയോട്; പരീക്ഷ സിപിഎമ്മിന്
ആദ്യമായാണ് യുഡിഎഫിന്റെ ഭാഗത്തുള്ള ഒരു നേതാവ് അന്വേഷണ പരിധിയിലേക്കു വരുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതീവസുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ അടുത്തുവരെ പോറ്റിക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു.
- Also Read ശബരിമല സ്വർണക്കവർച്ച: അന്വേഷണം നേരിട്ട് സർക്കാരിലേക്ക്; ചോദ്യമുനയിൽ കടകംപള്ളിയും
എന്നാല്‍ പോറ്റി തന്നെ കാണുന്നതിനു മുന്‍പ് മുഖ്യമന്ത്രിയെയാണ് കണ്ടതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചിരുന്നു. പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമാണ് പോറ്റിയുമായി ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
SIT moves to question UDF convener Adoor Prakash in the Sabarimala gold smuggling case. The action is centered around his connection with the main accused Unnikrishnan Potty. |