കോഴിക്കോട്∙ ഭൂമി തരംമാറ്റത്തിനു കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫിസര്‍ ഉല്ലാസ് മോനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എട്ടുലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. അന്‍പതിനായിരം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റ്. ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം.
Also Read ‘ഗവർണർ പ്രതിപക്ഷ നേതാവിനെക്കാൾ മുന്തിയ പ്രതിപക്ഷ നേതാവായി; രാഹുൽ കോൺഗ്രസിന്റെ ഏതെങ്കിലും ഓഫിസിലുണ്ടാകും’
1.62 ഏക്കര്‍ തരം മാറ്റുന്നതിനായി 8 ലക്ഷം രൂപയാണ് ഉല്ലാസ് പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ആദ്യഗഡു എന്നനിലയില്‍ അരലക്ഷം രൂപ കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് അടുത്തെത്തി കൈമാറാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് ഡിവൈഎസ്പി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Also Read കാലിൽ ഇഷ്ടിക കെട്ടി കിണറ്റിൽ തള്ളി, മനോരമയെ കൊന്നത് ക്രൂരമായി; വിചാരണയ്ക്കിടെ രക്ഷപ്പെടാൻ ശ്രമം, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
എറണാകുളം കോതമംഗലം സ്വദേശിയാണ് ഉല്ലാസ് മോൻ. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ഇയാള്‍ നിരന്തരം കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരം വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇദ്ദേഹത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Land Reclassification Bribe: Olavanna Village Officer Arrested in Vigilance Trap.