ടാരന്റ് കൗണ്ടി (ടെക്സസ്)∙ മനുഷ്യക്കടത്ത്, ലൈംഗിക തൊഴിൽ എന്നീ കുറ്റങ്ങൾക്ക് എമിലി ഹച്ചിൻസിനെ (25) 30 വർഷം തടവിന് ശിക്ഷിച്ച് കോടതി. ടാരന്റ് കൗണ്ടി ജില്ലാ അറ്റോർണി ഓഫിസാണ് പ്രതിയെ ശിക്ഷിച്ചത്.
- പുതുവർഷത്തിൽ നിയമങ്ങൾ കർശനമാക്കാൻ യുഎഇ; ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കും നാടുകടത്തലും Gulf News
- യുഎഇയിൽ കനത്ത മഴ: റോഡുകൾ വെള്ളത്തിൽ, കുടുങ്ങി വാഹനങ്ങൾ, ഗതാഗതം താറുമാറായി; മുന്നറിയിപ്പ്! Gulf News
പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്ത്, ലൈംഗിക തൊഴിൽ എന്നീ കുറ്റങ്ങൾ പ്രതി നടത്തിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇവരെ ഭവനരഹിതരാക്കുമെന്നും വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
ഇവർക്ക് ലഭിച്ചിരുന്ന പണത്തിന്റെ ഭൂരിഭാഗവും എമിലി സ്വന്തമാക്കിയിരുന്നു. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു. ഈ കേസിൽ എത്ര പെൺകുട്ടികൾചൂഷണത്തിന് ഇരയായിയെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. English Summary:
Human trafficking is a serious crime, and a 25-year-old woman in Tarrant County, Texas, has been sentenced to 30 years in prison for sex trafficking. She was found guilty of recruiting young girls for sex work and exploiting them for financial gain. |