search
 Forgot password?
 Register now
search

കരാർ ജീവനക്കാർ: പിന്നെയും പിൻവാതിൽ; സ്ഥിരപ്പെടുത്താൻ തിരക്കിട്ട നീക്കം

deltin33 2025-10-28 08:42:48 views 1252
  



തിരുവനന്തപുരം ∙ സർക്കാർ വകുപ്പുകളിൽ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ രാഷ്ട്രീയ നിയമനം നേടി ജോലി ചെയ്യുന്നവരിൽ 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമം തുടങ്ങി. വിവിധ വകുപ്പുകളിൽ ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ കണക്കു ശേഖരിക്കുകയാണ്. ഏറ്റവും കൂടുതൽ കരാർ ജീവനക്കാർ ജോലി ചെയ്യുന്ന വകുപ്പുകളിലൊന്നായ സാംസ്കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ കണക്കു കൈമാറി. മറ്റു വകുപ്പുകൾ ഉടൻ പട്ടിക നൽകണമെന്നാണു നിർദേശം.

  • Also Read ബ്രേക്കില്ലാതെ ബ്രേക്കപ്; കേരളത്തിൽ കുതിച്ച് വിവാഹമോചന കേസുകൾ, ഒരു വർഷം കുടുംബകോടതികളിൽ എത്തുന്നത് 30,000 കേസുകൾ   


തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, അതിനു മുൻപു സ്ഥിരപ്പെടുത്തൽ തീരുമാനം എടുക്കാനാണു സർക്കാർ നീക്കം. വകുപ്പുകളിൽനിന്ന് ഇതു സംബന്ധിച്ച ഫയൽ നിയമ, ധന വകുപ്പുകളിലേക്ക് ഉടൻ എത്തും. കരാർ നിയമനം സ്ഥിരപ്പെടുത്തുന്നതു നിരോധിച്ചുകൊണ്ട് 2022 ജൂലൈയിൽ ധനവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളതിനാൽ അവർക്കു ഫയലിൽ അനുകൂലമായി കുറിപ്പെഴുതാനാകില്ല. ധന, നിയമ വകുപ്പുകൾ എതിർപ്പു രേഖപ്പെടുത്തും. ഇതോടെ, ഫയൽ മന്ത്രിസഭയിൽവച്ച് അംഗീകരിച്ചാൽ സ്ഥിരപ്പെടുത്തൽ ഉത്തരവിറക്കാനാവും.Police trainee suicide Kerala, Kerala police death, SAP camp suicide, A. Anand suicide case, Kerala police training camp death, Malayala Manorama Online News, Police investigation Kerala, Suicide in police camp, Kerala crime news, വിഷാദരോഗം (Vishadarogam), ആത്മഹത്യ (Aathmahathya), പോലീസ് അന്വേഷണം (Police Anweshanam), Suicide reason Kerala, Kerala police news, വിതുര (Vithura), Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ

രാഷ്ട്രീയ താൽപര്യത്തോടെ നിയമിച്ചവരാണു പട്ടികയിലെ ഭൂരിപക്ഷവും. വിഎസ്, ഉമ്മൻ ചാണ്ടി സർ‍ക്കാരുകളുടെ കാലത്തു നിയമിക്കപ്പെട്ടവരുമുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് അഞ്ഞൂറോളം പേരെ മന്ത്രിസഭാ തീരുമാന പ്രകാരം സ്ഥിരപ്പെടുത്തിയിരുന്നു. തുടർന്ന് പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിച്ചതിനാൽ കേരള ബാങ്കിലടക്കം തുടർന്നുള്ള സ്ഥിരപ്പെടുത്തൽ സർക്കാർ മരവിപ്പിച്ചു. അന്ന് അവസരം ലഭിക്കാതെ പോയവരടക്കം പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

  • Also Read സിദ്ധാർഥൻ കേസ്: ഡീനിനും വാർഡനും ‘ഇല്ലാത്ത ശിക്ഷ’; ഉന്നതർക്കെതിരായ അന്വേഷണത്തിന് തടയിടാൻ നീക്കം   


സ്ഥിരപ്പെടുത്തൽ വിധി തെറ്റായി വ്യാഖ്യാനിച്ച്
ഉമാദേവി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തെറ്റായി വ്യാഖ്യാനിച്ചാണു കരാർ ജീവനക്കാരെ സർക്കാർ സ്ഥിരപ്പെടുത്തുന്നത്. ഒറ്റത്തവണത്തേക്കു മാത്രം സ്ഥിരപ്പെടുത്തൽ അനുവദിക്കുന്നെന്നും ഇതൊരു കീഴ്‌വഴക്കമാകരുതെന്നും മുന്നറിയിപ്പു നൽകിക്കൊണ്ടാണ് ഉമാദേവിക്കു സ്ഥിരനിയമനം അനുവദിച്ചത്. ഈ വിധി ഉദ്ധരിച്ചാണു സ്ഥിരപ്പെടുത്തൽ വിലക്കി ധനവകുപ്പ് ഉത്തരവിറക്കിയതും. എന്നിട്ടും ഇതേ വിധി ചൂണ്ടിക്കാട്ടിയാണു സ്ഥിരപ്പെടുത്തൽ നടക്കുന്നത്. English Summary:
Backdoor Regularization: Kerala Government\“s Controversial Move for 10-Year Contract Staff
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467419

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com