ഭൂപതിവുചട്ടം യാഥാർഥ്യമായതോടെ എൽഡിഎഫ് സർക്കാരിന്റെ ഒരു വാഗ്ദാനംകൂടി നടപ്പായിരിക്കുന്നു. ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് നിയമചട്ടഭേദഗതികളിലൂടെ സാക്ഷാത്കരിച്ചതെങ്കിലും അനാവശ്യ വിമർശനങ്ങളുന്നയിച്ച് ജനങ്ങളെ ആശങ്കയിലാക്കാൻ ചിലർ ശ്രമിക്കുകയാണ്. നിയമഭേദഗതി ആവശ്യമില്ലായിരുന്നെന്നും വീടിനും കൃഷിക്കും എന്നതിനൊപ്പം മറ്റാവശ്യങ്ങൾക്കും ഭൂമി പതിച്ചു നൽകാനാകും എന്നു ചട്ടത്തിൽ മുൻകാല പ്രാബല്യത്തോടെ കൂട്ടിച്ചേർത്തു പ്രശ്നം പരിഹരിക്കാമായിരുന്നു എന്നുമാണ് ഒരു വാദം. പട്ടയത്തിലെ വ്യവസ്ഥ പട്ടയത്തോടൊപ്പം എക്കാലവും നിലനിൽക്കുമെന്ന കോടതിവിധികളുള്ളതിനാൽ, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി അനിവാര്യമാണെന്നു തീരുമാനിച്ചത്. മുൻകാല പ്രാബല്യത്തോടെ ചട്ടം ഭേദഗതി ചെയ്താലും വിതരണം ചെയ്ത പട്ടയങ്ങളിലെ വ്യവസ്ഥകൾ ഇല്ലാതാകില്ല.
- Also Read ‘മര്യാദയുള്ള പയ്യനാണ്...’; മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തിരുമല അനിൽ പറഞ്ഞത് വെളിപ്പെടുത്തി വത്സല
വീടു നിർമിതികൾ ക്രമീകരിക്കുന്നതു സങ്കീർണമാകും എന്നാണ് മറ്റൊരാരോപണം. എന്നാൽ, പട്ടയത്തിലോ ചട്ടത്തിലോ അനുവദിച്ചിട്ടുണ്ടെങ്കിൽ വീടു നിർമാണം വ്യവസ്ഥാലംഘനമല്ലെന്നും ക്രമീകരണത്തിന് അപേക്ഷ നൽകേണ്ടതില്ലെന്നും ചട്ടത്തിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ന്യായവിലയുടെ 1% മുതൽ 50% വരെ പിഴയൊടുക്കിയാലേ നിർമാണങ്ങൾ ക്രമപ്പെടുത്താനാകൂ എന്നതാണ് മറ്റൊരു പ്രചാരണം. 3000 ചതുരശ്രയടി വരെ വിസ്തീർണമുള്ള വാണിജ്യകെട്ടിടങ്ങളെയും ആരാധനാലയങ്ങളെയും കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങളെയും ക്രമവൽക്കരണ ഫീസ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.SilverLine Project Kerala, Kerala Development Projects, Malayala Manorama Online News, Life Housing Project Kerala, Land Acquisition Issues Kerala, Kerala infrastructure development impact, Impact of development projects on common people, Kerala land acquisition problems, Kerala housing project delays, Life Mission Flat Construction, Displaced Families Kerala, kerala news live, current affairs kerala, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
കാലതാമസത്തിനോ അഴിമതിക്കോ അവസരമുണ്ടാകാതിരിക്കാൻ ഓൺലൈൻ രീതിയിലാകും അപേക്ഷ സ്വീകരിക്കുക. അപേക്ഷിച്ച അന്നുതന്നെ ക്രമീകരണ ഉത്തരവ് ഓൺലൈനായി ലഭിക്കും.
പട്ടയഭൂമിയിൽ ഭാവിയിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അനുവദിച്ചാൽത്തന്നെ വലിയ തുക ഈടാക്കുമെന്നുമുള്ള പ്രചാരണവും വ്യാപകമാണ്. പുതിയ നിർമിതികൾ അനുവദിക്കുന്നതിനുള്ള ചട്ടം ഉടൻ പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതു പുറത്തിറങ്ങും മുൻപുള്ള ഇത്തരം പ്രചാരണങ്ങൾ ജനങ്ങളെ ആശങ്കയിലാക്കാനാണ്. English Summary:
Bhoopathivuchattam: Bhoopathivuchattam simplifies land assignment rules in Kerala. The updated regulations aim to streamline processes and address long-standing public demands regarding land ownership. These changes allow online application for land regularization without causing any delay or corruption. |