search
 Forgot password?
 Register now
search

‘സ്ഥലത്തെത്തി, ബോട്ട് കയറാൻ പോകുന്നു’: അമ്മയ്ക്ക് ഇന്ദ്രജിത്തിന്റെ അവസാന സന്ദേശം; ആകാശ് രക്ഷപ്പെട്ടത് തെറിച്ചു വീണതിനാൽ

deltin33 2025-10-28 09:36:03 views 1262
  



കൊച്ചി ∙ മൂന്നു ദിവസം മുമ്പ് ഇന്ദ്രജിത്തും പിതാവ് കെ.എൻ.സന്തോഷും ഒന്നിച്ചാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. സന്തോഷ് ജോലിക്കായി ദക്ഷിണാഫ്രിക്കയ്ക്ക് വിമാനം കയറിയപ്പോൾ ഇന്ദ്രജിത്തും സുഹൃത്ത് കോന്നി സ്വദേശി ആകാശും പോയത് മറ്റൊരു ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലേക്കാണ്.  

  • Also Read മൊസാംബിക്കിൽ ബോട്ട് മുങ്ങി‌ 3 ഇന്ത്യക്കാർ മരിച്ചു, കാണാതായ 5 ഇന്ത്യക്കാരിൽ ഒരു മലയാളിയും   


അവിടെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മുങ്ങി കാണാതായ ആറുപേരിൽ ഒരാൾ പിറവം വെളിയനാട് പോത്തംകുടിലിൽ ഇന്ദ്രജിത്ത് (22) ആണ്. ആകാശിനെ രക്ഷപെടുത്തി. കടലിന്റെ അടിത്തട്ടിലേക്ക് താണുപോയ ബോട്ടിലെ ക്യാബിനുള്ളിൽ ഇന്ദ്രജിത്ത് അടക്കമുള്ളവർ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. കാലാവസ്ഥ ദുഷ്കരമാണെങ്കിലും ബോട്ട് ഉയർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഡൈവർമാർ. പിതാവ് സന്തോഷ് ദക്ഷിണാഫ്രിക്കയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

  • Also Read പൊലീസുകാരനായ ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പ ഇടപാടുകൾ; 50 ലക്ഷം കടം വീട്ടാൻ കവർച്ച; ഒടുവിൽ കൊലപാതകം   


ഒരു ദശകത്തോളമായി കപ്പൽ അറ്റകുറ്റപ്പണികൾ ചെയ്യുന്ന പിതാവിന്റെ പാത തന്നെയാണ് മെക്കാനിക്കൽ എൻജീയറിങ്ങിൽ ഡിപ്ലോമ കഴിഞ്ഞതോടെ ഇന്ദ്രജിത്തും പിന്തുടർന്നത്. കപ്പലിന്റെ പുറംഭാഗങ്ങളിൽ പരിശോധന നടത്തി സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഇന്ദ്രജിത്തിന്റെ ജോലി. കൊച്ചിയിലെ സ്വകാര്യ മറൈൻ ആൻഡ് എൻജിനീയറിങ് സർവീസസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ദ്രജിത്ത് മുംബൈയിലെ ഒരു ഷിപ്പിങ് കമ്പനി വഴി വന്ന ജോലിക്കായാണ് ഇത്തവണ മൊസാംബിക്കിലേക്ക് തിരിച്ചത്. ഇത്തവണത്തെ ജോലി ഒരാഴ്ചയിൽ കൂടുതൽ ഉണ്ടാകില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.  

  • Also Read കൊള്ളയടിക്കാൻ എത്തി, സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റി ക്രൂരത; ബെംഗളൂരുവിൽ രണ്ടുപേർ പിടിയിൽ   


മൊസാംബിക്കിലെത്തിയ ശേഷം ഇന്ദ്രജിത്ത് അമ്മ ഷീനയ്ക്ക് മെസേജ് അയച്ച് താൻ സ്ഥലത്തെത്തിയെന്നും ബെയ്റോ തുറമുഖത്തുനിന്ന് ബോട്ടു കയറാൻ പോവുകയാണെന്നും അറിയിച്ചിരുന്നു. ജോലി കഴിഞ്ഞ് വിളിക്കാമെന്നാണ് അവസാനമായി ഇന്ദ്രജിത്ത് തങ്ങൾക്കയച്ച സന്ദേശമെന്ന് ബന്ധു പി.എസ്.അഖിൽ പറഞ്ഞു. നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിൽ ഒൻപതു മാസം മുമ്പാണ് ഇന്ദ്രജിത്ത് ചേർന്നത്. ഇതിനകം തന്നെ തുർക്കി അടക്കമുള്ള രാജ്യങ്ങളിലായി 20ലേറെ കപ്പലുകളുടെ സുരക്ഷാ പരിശോധനയും നടത്തിയിട്ടുണ്ട്.

  • Also Read ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; അപകടം ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിൽ, ആളപായമില്ല   


തന്റെ ജോലി ഇന്ദ്രജിത്ത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കപ്പലിൽ ജോലിക്ക് കയറേണ്ടവരും ബോട്ടിലെ ജീവനക്കാരുമടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 14 പേരാണ്  ഇന്ത്യക്കാർ. 3 ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് ഉൾപ്പെടെ ആറുപേരെ കാണാതായി. അഞ്ചു പേരെ രക്ഷപെടുത്തി. വെളുപ്പിനെ 3 മണിയോടെ ബോട്ട് കപ്പലിനോട് അടുക്കാറാകുമ്പോൾ ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. ബോട്ട് മറിഞ്ഞപ്പോൾ തെറിച്ചു പോയതുകൊണ്ടാണ് ആകാശ് രക്ഷപെട്ടത്.

  • Also Read ഓർഡറുകള്‍ നിർത്തിവച്ചു? സ്വർണത്തേക്കാൾ വേഗത്തിൽ കുതിച്ച് ഈ ലോഹങ്ങളുടെ വില: പണയം വയ്ക്കാനാകില്ല, എന്നിട്ടും നിക്ഷേപം കുതിക്കാൻ കാരണം...   


എന്നാൽ മറ്റുള്ളവർ ക്യാബിനിൽ കുടുങ്ങുകയായിരുന്നു. സംഭവിച്ചത് എന്താണെന്നു പോലും ഓർക്കാൻ കഴിയാത്ത നടുക്കത്തിലാണ് ആകാശ് എന്നും കപ്പലിൽ നിന്ന് ഇന്റർനെറ്റ് കോൾ വഴി തങ്ങളെ വിളിച്ചിരുന്നു എന്നും ഇന്ദ്രജിത്തിന്റെ അമ്മാവൻ സുഗുണൻ പറഞ്ഞു. പിറവത്തെ വീട്ടിൽ ഇന്ദ്രജിത്തിന്റെ വിവരത്തിനായി കാത്തിരിക്കുകയാണ് അമ്മ ഷീനയും രണ്ട് ഇളയ സഹോദരങ്ങളും. ഇന്ദ്രജിത്ത് ജോലി ചെയ്തിരുന്ന കമ്പനിയുടെ പ്രതിനിധികൾ ഇവരെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കുന്നുണ്ട്. English Summary:
Kerala Native missing After Boat Accident in Mozambique: Mozambique boat accident reveals a tragic incident involving Indrajith, a young marine engineer from Kerala, who went missing after a boat capsized near Beira port.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com