പാനൂർ ∙ ചൊക്ലിയിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നീക്കം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ഭീഷണി. ചൊക്ലി മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിനടുത്തായി റോഡരികിൽ ആർഎസ്എസ് - സിപിഎം പ്രവർത്തകർ നാട്ടിയ കൊടിതോരണങ്ങൾ സംഘർഷത്തിന് കാരണമായേക്കാം എന്നതിനെ തുടർന്നാണ് ഇവ നീക്കം ചെയ്യാൻ ചൊക്ലി പൊലീസെത്തിയത്. ഇതിനിടെയാണ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി പൊലീസുകാർക്കു നേരെ തിരിഞ്ഞത്.
- Also Read സ്കൂൾ കലോത്സവത്തിൽ തടഞ്ഞ പലസ്തീൻ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ, സ്കൂളിന് പൊലീസ് സുരക്ഷ
നിന്നെപ്പോലുള്ളവനെയൊന്നും ചൊക്ലി സ്റ്റേഷനിൽ നിർത്തില്ലെന്നും കത്തിക്ക് വരഞ്ഞു തീർക്കുമെന്നും പ്രവർത്തകർ ഭീഷണി മുഴക്കി. സിപിഎം ലോക്കൽ സെക്രട്ടറി ടി. ജയേഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസ്. നടപടിക്രമം പാലിക്കാതെ പുലർച്ചെ എത്തി പൊലീസ് പോസ്റ്ററുകൾ നീക്കിയതിനാലാണ് പ്രതിഷേധിച്ചതെന്നാണ് സിപിഎം പ്രവർത്തകർ പറഞ്ഞത്. പുലർച്ചെ 12 മണിക്ക് ശേഷമാണ് പൊലീസ് പോസ്റ്ററുകൾ നീക്കം ചെയ്യാനെത്തിയത്. English Summary:
Kerala Police Face Opposition in Banner Removal : Political tensions in Kerala are escalating due to clashes between CPM and RSS workers. The removal of political flags by the police led to threats from CPM workers. |
|