ഹൂസ്റ്റൺ∙ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജും ജില്ലാ അറ്റോർണി (ഡി.എ.) ഓഫിസ് തലവൻ ബ്രയാൻ മിഡിൽട്ടണും തമ്മിലുള്ള നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാൻ ഡി.എ. ഓഫിസിന് അധികാരമുണ്ടെന്ന് ജഡ്ജി വിധിച്ചതിന് പിന്നാലെയാണ് ഇരുപക്ഷവും നിയമപരമായി ഏറ്റുമുട്ടുന്നത്.
കുരുക്ക് മുറുക്കി യുഎഇ: വീസ നിയമലംഘനങ്ങൾക്ക് 50 ലക്ഷം ദിർഹം വരെ പിഴ; ഈ 5 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ \“പണി\“, \“സഹായി\“കളും കുടുങ്ങും Gulf News
ഓസ്ട്രേലിയയിൽ വിസ്മയമായി പ്രവാസി മലയാളിയുടെ \“കള്ള് ചെത്ത്\“: ടൗൺസ്‌വില്ലിലെ കൊച്ചുകേരളം; ഹൈടെക് കോഡുകൾക്കിടയിൽ മണ്ണിന്റെ മണം Other Countries
ഡിസംബർ 9ന് കോടതി നടപടികൾക്ക് ശേഷം ജോർജ് നിശ്ശബ്ദത പാലിച്ചെങ്കിലും, അദ്ദേഹത്തിന്റെ അഭിഭാഷകർ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ അറ്റോർണി ബ്രയാൻ മിഡിൽട്ടൺ ഈ കേസിൽ നിന്ന് പിന്മാറണമെന്ന് ജോർജിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. കേസ് ചർച്ച ചെയ്യാൻ ഡി.എ. ഒരു എൻക്രിപ്റ്റഡ് ആപ്പ് ഉപയോഗിച്ചത് ഉൾപ്പെടെയുള്ള നടപടികൾ അവർ ചോദ്യം ചെയ്‌തെങ്കിലും, ഈ വാദങ്ങൾ തള്ളിക്കൊണ്ട് കോടതി ജില്ലാ അറ്റോർണി ഓഫിസിനെ കേസിൽ നിലനിർത്താൻ തീരുമാനിച്ചു.
സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണ കേസിൽ (misdemeanor trial) ജഡ്ജി ജോർജിന്റെ വിചാരണ അടുത്ത മാസം, അതായത് 2026 ജനുവരി 6ന് ആരംഭിക്കും. ഇതിനുശേഷം, തിരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം ചെയ്തെന്ന ഫെഡറൽ കേസിന്റെ (felony trial) വിചാരണ രണ്ട് മാസത്തിന് ശേഷം തുടങ്ങും.
ജഡ്ജി ജോർജ് വീണ്ടും തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രധാന വിചാരണകൾ നടക്കുന്നത്. ഈ കേസുകൾ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ജോർജിന്റെ അഭിഭാഷകർ ആരോപിച്ചെങ്കിലും ഡിഎയുടെ ഓഫിസ് ഈ ആരോപണങ്ങൾ നിഷേധിച്ചു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം FortBendCountyJudge എന്നFacebook അക്കൗണ്ടിൽ നിന്ന് English Summary:
KP George legal battle intensifies between Fort Bend County Judge K.P. George and District Attorney Brian Middleton. The legal dispute arises following a ruling affirming the D.A.\“s office authority over criminal cases, setting the stage for further legal challenges.