സിഡ്നി ∙ ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ കൂട്ടവെടിവയ്പ് നടത്തിയ 2 പേർക്കും ഭീകരസംഘടനാ ബന്ധമുള്ളതിനു തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി. സജിദ് അക്രവും മകൻ നവീദ് അക്രവും തനിച്ചാണു കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു. ഡിസംബർ 14നു നടന്ന ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. സജിദിനെ പൊലീസ് വധിച്ചു.
- Also Read പുട്ടിന്റെ വസതിക്കു നേരെ ആക്രമണം: തെളിവ് നൽകാൻ തയാറാകാതെ റഷ്യ; ആരോപണം നിഷേധിച്ച് യുക്രെയ്‌ൻ
ഐഎസ് ഭീകരസംഘടനയിൽ ആകൃഷ്ടരായാണ് ഇരുവരും ആക്രമണം നടത്തിയതെന്നു നേരത്തേ പൊലീസ് പറഞ്ഞിരുന്നു. നവംബറിൽ ഇരുവരും ഫിലിപ്പീൻസിലേക്ക് നടത്തിയ യാത്രയിലും സംശയകരമായി എന്തെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഭീകരസംഘത്തിന്റെ ഭാഗമായോ മറ്റാരുടെയെങ്കിലും നിർദേശപ്രകാരമോ ഇവർ ആക്രമണം നടത്തിയെന്നതിനു തെളിവില്ലെന്ന് പൊലീസ് കമ്മിഷണർ ക്രിസി ബാരറ്റ് പറഞ്ഞു. English Summary:
Australia Shooting: Police Rule Out Terror Link in Bondi Beach Attack |