ചിറ്റൂർ (പാലക്കാട്) ∙ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു പിന്നാലെ വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്നു രക്ഷിതാക്കളുടെ മൊഴിയെടുക്കും. രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫിസിലാണു മൊഴിയെടുക്കുക. ഇന്നു ഹാജരാകണമെന്നറിയിച്ചു ജില്ലാ മെഡിക്കൽ ഓഫിസർ കുട്ടിയുടെ അച്ഛനു കത്തയച്ചിരുന്നു.
- Also Read യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു; ‘നല്ല നിലാവുള്ള രാത്രി’യിലൂടെ ശ്രദ്ധേയൻ
പല്ലശ്ശന സ്വദേശി വിനോദിന്റെ മകൾ വിനോദിനിക്കാണു (9) കൈ നഷ്ടമായത്. കഴിഞ്ഞ സെപ്റ്റംബർ 24നു വീട്ടുമുറ്റത്തു സഹോദരനൊപ്പം ഓടിക്കളിക്കുന്നതിനിടെയാണു വിനോദിനിയുടെ കൈക്കു വീണു പരുക്കേറ്റത്. എല്ലിനു പൊട്ടലുണ്ടായതിനെ തുടർന്നു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൈ മുറിച്ചു മാറ്റേണ്ടിവന്നു. ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവാണു കുട്ടിയുടെ കൈ നഷ്ടമാകാൻ കാരണമെന്നു കുടുംബം പരാതി നൽകിയിരുന്നു. English Summary:
Palakkad Arm Amputation: Inquiry Begins into Alleged Medical Negligence |
|