ട്രിപ്പോളി ∙ അഭയാർഥികളുമായി പോയ ബോട്ട് വെള്ളിയാഴ്ച മെഡിറ്ററേനിയൻ കടലിൽ ലിബിയൻ തീരത്ത് മറിഞ്ഞ് കാണാതായ രണ്ട് കുഞ്ഞുങ്ങളുൾപ്പെടെയുള്ള 53 പേർ മരിച്ചെന്ന് നിഗമനം. ലിബിയൻ അധികൃതർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ നൈജീരിയൻ സ്വദേശികളായ രണ്ടു സ്ത്രീകളെ മാത്രമാണ് രക്ഷിക്കാനായതെന്ന് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു. രക്ഷപ്പെട്ടവരിൽ ഒരാളുടെ ഭർത്താവിനെയും മറ്റൊരാളുടെ രണ്ടു കുഞ്ഞുങ്ങളെയും കാണാതായിരുന്നു.
What you should read next
ട്രെയിൻ യാത്രാ ‘തന്ത്രത്തിനു’ പിന്നിൽ കേന്ദ്രം; പോറ്റിയെ കേറ്റിയേ പാടി ഉത്സവമൂഡിൽ കൗൺസിലർമാർ, മടക്കയാത്ര വിമാനത്തിൽ Latest News
വ്യാഴാഴ്ച സാവിയയിൽ നിന്ന് പുറപ്പെട്ട ബോട്ട് വെള്ളിയാഴ്ച സുവാര തീരത്ത് മറിയുകയുമായിരുന്നു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയുടെ പടിഞ്ഞാറു ഭാഗത്തുള്ള തീരദേശ പട്ടണങ്ങളാണ് സാവിയയും സുവാരയും. യുഎൻ ഏജൻസിയുടെ കണക്കനുസരിച്ച്, 2025-ൽ മധ്യ മെഡിറ്ററേനിയൻ കടലിൽ 1,300-ൽ അധികം അഭയാർഥികളെ കാണാതായിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജനുവരിയിൽ മാത്രം ഈ പ്രദേശത്ത് കുറഞ്ഞത് 375 അഭയാർഥികളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുണ്ട്.
Just in
JUST IN
59 SECONDS AGO ലഹരിക്കടത്ത് കേസിൽ കനേഡിയൻ പൗരന്റെ വധശിക്ഷ റദ്ദാക്കി ചൈന; നടപടി മാർക് കാർണിയുടെ സന്ദർശനത്തിനു പിന്നാലെ Latest News
59 SECONDS AGO മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മറിഞ്ഞ് കാണാതായ 53 പേർ മരിച്ചെന്ന് നിഗമനം; രക്ഷിക്കാനായത് രണ്ടു പേരെ മാത്രം Latest News
30 MINUTES AGO മുടി വെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതി; നഷ്ടപരിഹാരം 2 കോടിയിൽനിന്ന് 25 ലക്ഷമാക്കി സുപ്രീം കോടതി Latest News
VIEW MORE
English Summary:
Tragedy at Sea: Migrant Boat Capsizes in Mediterranean, 53 Feared Dead