cy520520•The day before yesterday 11:53• views 248
ധാക്ക ∙ ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പും ദേശീയ ഹിതപരിശോധനയും ആരംഭിച്ചു. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. രാവിലെ 7.30 മുതൽ വൈകിട്ട് 4.30 വരെയാണ് വോട്ടെടുപ്പ്. ഇന്ന് രാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലൈ ചാർട്ടർ’ നടപ്പാക്കണോയെന്ന കാര്യത്തിൽ ഹിതപരിശോധനയും നടത്തുന്നുണ്ട്.
What you should read next
ബംഗ്ലദേശിൽ ഹിന്ദു വ്യാപാരിയെ കടക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തി; പണം കൊള്ളയടിച്ചു Latest News
ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയും (ബിഎൻപി) ജമാഅത്തെ ഇസ്‌ലാമി–നാഷനൽ സിറ്റിസൻ പാർട്ടി (എൻസിപി) സഖ്യവും തമ്മിലാണ് മത്സരം. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ഇടക്കാല സർക്കാർ വിലക്കിയിട്ടുണ്ട്. ആകെ 12.7 കോടി വോട്ടർമാരിൽ 44 ശതമാനവും 18നും 37നും ഇടയിൽ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാൻ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായിട്ടാണ് വോട്ട് രേഖപ്പെടുത്തുന്നത്.
LIVE UPDATES
SHOW MORE
JUST IN
27 MINUTES AGO ഇന്ത്യയിൽ ഈ മാസം ഏറ്റവും കൂടിയ ചൂടു രേഖപ്പെടുത്തിയതു കണ്ണൂരിൽ! അൾട്രാവയലറ്റ് രശ്മികളുടെ സൂചിക ഉയരാനും കാരണമാകും Kannur
43 MINUTES AGO Live ഇറാനിൽ യുദ്ധമല്ല, \“ഡീൽ\“ മതിയെന്ന് ട്രംപ്, ഇന്ത്യൻ കരാർ \“ചരിത്രം \“; സ്വർണവും ക്രൂഡും കയറുന്നു, വിപണികളിൽ ചാഞ്ചാട്ടം Stock Market
49 MINUTES AGO ടിക്കറ്റുകൾ വിറ്റുതീർന്നില്ല: കാരുണ്യ പ്ലസ് നറുക്കെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റി Kerala Lottery Results
VIEW MORE
English Summary:
Bangladesh Election Day: Bangladesh is heading to the polls today in a crucial general election, marking a significant moment after 15 years of Sheikh Hasina\“s rule amidst widespread protests. The nation is keenly observing the potential impact on its foreign policy and relations with India, especially concerning the democratic transition.