ചെന്നൈ∙ കരൂർ ദുരന്തത്തിലെ വീഴ്ചകൾ പുറത്തു കൊണ്ടുവരാൻ എൻഡിഎ പ്രത്യേക സംഘത്തെ നിയോഗിച്ചു. നടിയും എംപിയുമായ ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള സമിതിയോടു ദുരന്തബാധിതരെ നേരിട്ടുകണ്ട്, പശ്ചാത്തലവും സാഹചര്യങ്ങളും വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനുരാഗ് ഠാക്കൂർ, തേജസ്വി സൂര്യ എന്നിവർ ഉൾപ്പെടെ 8 പേരാണു സംഘത്തിലുള്ളത്.
- Also Read വിജയ് പ്രതിക്കൂട്ടിൽ; അട്ടിമറിയെന്ന വാദം ആവർത്തിച്ച് നടൻ, ഹർജി പരിഗണിക്കാതെ കോടതി
അതേസമയം, വിജയ് ആവശ്യപ്പെട്ടതു പോലെ കേസ് സിബിഐയ്ക്കു വിട്ടാൽ എൻഡിഎ റിപ്പോർട്ടും നിർണായകമാകും. ഡിഎംകെ സർക്കാരിന് എതിരെ തെളിവുകൾ കണ്ടെത്തിയാൽ ബിജെപിക്കു രാഷ്ട്രീയമായി ഗുണം ചെയ്യും. അന്വേഷണത്തിന്റെ പേരിൽ വിജയ്‌യുടെ പാർട്ടിയെ ഒപ്പം നിർത്താനുള്ള സാധ്യതകളും കണക്കുകൂട്ടുന്നു.
കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള സംഘം കരൂർ സന്ദർശിച്ചു. ദുരന്തബാധിതരിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അറിയിക്കുമെന്ന് നിർമല പറഞ്ഞു.India News, Sonam Wangchuck, Ladakh, Jammu & Kashmir, Arrest, ലദാക്ക്, ഷുവാംഗ്, ലദാക്ക് അപക്സ് ബോഡി, സോണം വാംഗ്ചക്ക്, വിമോചനം, ജുഡീഷ്യൽ പ്രോബ്, പോലീസ് ഫയറിംഗ്, Ladakh, Shewang, Ladakh Apex Body (LBA), Sonam Wangchuk, release, judicial probe, police firing, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Srinagar: LBA Rejects Talks Without Releasing Wangchuk, Restoring Normalcy, Srinagar: LBA Rejects Talks Without Releasing Wangchuk, Restoring Normalcy
ഉയർന്ന ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല
അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥനെ മാറ്റി. കരൂർ അഡിഷനൽ പൊലീസ് സൂപ്രണ്ട് പ്രേമാനന്ദനാണു ചുമതല നൽകിയത്. നേരത്തെ കരൂർ ഡിഎസ്പി സെൽവരാജാണ് അന്വേഷിച്ചിരുന്നത്. ഇദ്ദേഹവും അന്വേഷണ സംഘത്തിൽ തുടരും. ഏകാംഗ ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണവും തുടരുകയാണ്. ജസ്റ്റിസ് അരുണ ജഗദീശൻ ഞായറാഴ്ച വൈകിട്ട് കരൂർ സന്ദർശിക്കും.
ഇന്നലെ സംഭവസ്ഥലത്തിനടുത്ത് താമസിക്കുന്നവരിൽ നിന്നും അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ആൾക്കൂട്ട പരിപാടികൾക്ക് മാർഗനിർദേശം വരും
പാർട്ടി യോഗങ്ങൾ ഉൾപ്പെടെ പൊതു ചടങ്ങുകൾക്കായി തമിഴ്നാട് മാർഗനിർദേശങ്ങൾ തയാറാക്കുന്നു. കരൂർ ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് അരുണ ജഗദീശൻ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകിയ ശേഷം ചർച്ച നടത്തി നിർദേശങ്ങൾ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
ദുരന്തത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 25 പേർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. സ്റ്റാലിനെയും വിജയ്‌യെയും വിളിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥിതി വിവരങ്ങൾ ആരാഞ്ഞു. English Summary:
Karur Tragedy: NDA Team to Probe Lapses, Vijay Demands CBI Inquiry  |